ട്രോളിങ് നിരോധനം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍

പൊന്നാനി: 52 ദിവസം നീണ്ടുനില്‍ക്കുന്ന ട്രോളിങ് നിരോധനം വ്യാഴാഴ്ച അര്‍ധരാത്രിമുതല്‍. ജൂലൈ 31 അര്‍ധരാത്രിവരെയാണ് നിരോധനം. ജില്ലയിലെ മുഴുവന്‍ ട്രോളിങ് ബോട്ടുകളും ഒമ്പതിന് വൈകിട്ടോടെ തീരമണയും. ആഴക്കടല്‍ മത്സ്യബന്ധനം നടത്തുന്ന ഇതരസംസ്ഥാന ബോട്ടുള്‍പ്പെടെ ചെറുതും വലുതുമായ മുഴുവന്‍ ബോട്ടുകളും വ്യാഴാഴ്ച രാത്രിയോടെ തീരത്തടുപ്പിക്കാന്‍ ഫിഷറീസ് നിര്‍ദേശം നല്‍കി. ഇരുന്നൂറോളം ട്രോളിങ് ബോട്ടുകളാണ് ജില്ലയിലുള്ളത്.

ട്രോളിങ് നിരോധനം തീരത്തിന് വറുതിക്കാലമാണ്. മത്സ്യലഭ്യതക്കുറവും നിത്യേനയുള്ള ഇന്ധന വിലവര്‍ധനയും മത്സ്യമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുമാസത്തിനിടെ 22 തവണയാണ് ഇന്ധന വില കൂട്ടിയത്. വലിയ ബോട്ട് രണ്ട് ദിവസത്തെ മത്സ്യബന്ധനം നടത്തുന്നതിന് 1200 ലിറ്റര്‍ ഡീസല്‍ വേണം. നിത്യേനയുള്ള വില വര്‍ധനയില്‍ പതിനയ്യായിരത്തോളം രൂപയാണ് അധിക ചെലവ്.

spot_img

Related news

വഴിക്കടവ്–നിലമ്പൂർ റോഡിൽ യാത്രക്കാരുടെ നടുവൊടിക്കുന്ന കുഴികൾ; അപകടങ്ങൾ പതിവാകുന്നു

എടക്കര: കെഎന്‍ജി റോഡില്‍ വഴിക്കടവില്‍ നിന്നു നിലമ്പൂര്‍ വരെ കുഴികളെണ്ണി യാത്ര...

ന്യുമോണിയ: കോട്ടക്കൽ ആട്ടീരിയിൽ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ ക്ഷീണം വന്ന നാലു വയസ്സുകാരൻ മരിച്ചു

മലപ്പുറം: കോട്ടക്കലില്‍ പ്രഭാത ഭക്ഷണം കഴിച്ചതിനു പിന്നാലെ വായില്‍ നിന്ന് നുരയും...

പ്ലസ് വണ്‍ പ്രവേശനം: മലപ്പുറത്ത് അയ്യായിരത്തിലേറെപ്പേര്‍ പുറത്തുതന്നെ; സപ്ലിമെന്ററി അലോട്‌മെന്റ് 8,174 പേര്‍ക്ക്

മലപ്പുറം: ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനത്തിന്റെ സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ജില്ലയില്‍ 5,052...

തീരാതെ കടുവപ്പേടി; ദൗത്യസംഘം തിരച്ചിൽ നടത്തുമ്പോഴും പിടികൊടുക്കാതെ നരഭോജി കടുവ

കരുവാരകുണ്ട്: ദൗത്യസംഘം ഒന്നര മാസമായി തിരച്ചില്‍ നടത്തുമ്പോഴും പിടികൊടുക്കാത്ത നരഭോജിക്കടുവ പ്രദേശവാസികളില്‍...