ഇന്ന് ദേശീയ അര്‍ബുദ പ്രതിരോധദിനം; നേരത്തെ തിരിച്ചറിഞ്ഞ് അതിജീവിക്കാം

ഇന്ന് ദേശീയ അര്‍ബുദപ്രതിരോധദിനം. ജനങ്ങളില്‍ അര്‍ബുദത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, ചികിത്സാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയുമാണ് ലക്ഷ്യം.

അര്‍ബുദബാധിതരുടെ എണ്ണം ഇന്ത്യയില്‍ ഓരോ വര്‍ഷവും വര്‍ധിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2022 ലെ കണക്ക് അനുസരിച്ച് രാജ്യത്ത് പതിനാലര ലക്ഷത്തിലേറെപ്പേര്‍ അര്‍ബുദബാധിതരാണ്. ശ്വാസകോശാര്‍ബുദവും സ്തനാര്‍ബുദവുമാണ് പുരുഷന്‍മാരിലും സ്ത്രീകളിലും കൂടുതലായി കാണുന്നത്്.

2020ല്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളേക്കാള്‍ 12.8 ശതമാനം വര്‍ധന 2025 ഓടെ ഉണ്ടാകുമെന്നാണ് പഠനം. രാജ്യ വ്യാപകമായി ബോധവല്‍ക്കരണ ക്ലാസുകള്‍ നല്‍കിയും രോഗനിര്‍ണയം നടത്തിയും തക്കസമയത്ത് ചികിത്സ എത്തിച്ചും അര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

ജനസംഖ്യാഅനുപാതത്തിലുള്ള കാന്‍സര്‍ രജിസ്ട്രികള്‍ ആസൂത്രണത്തിന് സഹായകമാകുന്നു. രാജ്യത്ത് ആര്‍ബുദ പ്രതിരോധദിനം 2014 മുതലാണ് ആചരിക്കാന്‍ തുടങ്ങിയത്. ഈ ദിനത്തില്‍ ആശുപത്രികളും മറ്റ് പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് സൗജന്യ രോഗനിര്‍ണയ ക്യാംപുകളും പഠനക്ലാസുകളും സംഘടിപ്പിക്കുന്നു.

spot_img

Related news

41.99 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ചികിത്സ; കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് 300 കോടി രൂപ

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 300 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി...

നടുവിനും അടിവയറ്റിലും വേദന, പനി… നിസ്സാരമാക്കരുത്; ചികിത്സ വൈകിയാൽ അണുബാധ സ്ത്രീകളിൽ വന്ധ്യതയ്ക്ക് വരെ കാരണമാകാം

പലപ്പോഴും നിസാരമെന്ന് കരുതി തള്ളിക്കളയുന്ന ​ഗർഭാശയ വീക്കം അഥവാ പെൽവിക് ഇൻഫ്ലമേറ്ററി...

രാജ്യത്ത് ഒരു എച്ച്എംപിവി കേസ് കൂടി; രോഗം സ്ഥിരീകരിച്ചത് ആറ് മാസം പ്രായമുള്ള കുഞ്ഞിന്‌

രാജ്യത്ത് ഒരു എച്ച്എംപിവി വൈറസ് ബാധ കൂടി റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍...

ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു

ഇന്ത്യയില്‍ ആദ്യ എച്ച്എംപിവി കേസ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലാണ് ആദ്യകേസ് സ്ഥിരീകരിച്ചത്. സ്വകാര്യ...

30ലധികം പേര്‍ക്ക് രോഗ ലക്ഷണം, 2 പേരുടെ നില ഗുരുതരം; മഞ്ഞപ്പിത്തം വ്യാപിക്കുന്നു

കൊച്ചി: എറണാകുളം കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നതിനെ തുടര്‍ന്ന് ആശങ്ക. നഗരത്തിലെ വിവിധ...