തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുസ്‌ലിം ലീഗില്‍ കൂട്ടയടി. വേങ്ങര പഞ്ചായത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിനിടെയാണ് സംഘര്‍ഷം. 20-ാം വാർഡായ കച്ചേരിപ്പടിയിലെ സ്ഥാനാർത്ഥിയെ ചൊല്ലിയാണ് തർക്കം.
പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്റായ പറമ്പില്‍ ഖാദര്‍ സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ഒരു വിഭാഗത്തിന്റെ ആവശ്യം. മുന്‍ വാർഡ് മെമ്പറായ സി.പി ഖാദറിനായി മറ്റൊരു വിഭാഗവും രംഗത്തെത്തി. ഇതോടെയാണ് കൂട്ടയടി ഉണ്ടായത്. ഇതോടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെയാണ് യോഗം പിരിഞ്ഞത്.




