കരുവാരകുണ്ടിൽ വീണ്ടും നരഭോജിക്കടുവയുടെ കാൽപാടുകൾ കണ്ടെത്തി

കരുവാരകുണ്ട്: കാടുകയറിയെന്നു സംശയിച്ച നരഭോജിക്കടുവയുടെ കാല്‍പാടുകള്‍ വീണ്ടും കണ്ടെത്തി. കേരള എസ്റ്റേറ്റ് എ വണ്‍ ഡിവിഷനിലാണ് കടുവയുടെ കാല്‍പാടുകള്‍ വനപാലകര്‍ കണ്ടെത്തിയത്. 2 തവണ വനപാലകര്‍ കടുവയ്ക്കു വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും കടുവയുടെ സാന്നിധ്യം 12 ദിവസമായി കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച നൂറോളം ക്യാമറകളിലും കടുവയുടെ ദൃശ്യങ്ങള്‍ ലഭിച്ചില്ല. ഇതോടെ സൈലന്റ് വാലി വനമേഖലയിലേക്ക് കടുവ കയറിയെന്ന നിഗമനത്തിലായിരുന്നു വനപാലകരും നാട്ടുകാരും.

ഇതിനിടെയാണ് ഇന്നലെ വീണ്ടും കടുവയുടെ കാല്‍പാടുകള്‍ കണ്ടത്. കടുവയുടെ കാല്‍പാടുകളാണെന്ന് വനപാലകര്‍ സ്ഥിരീകരിച്ചതോടെ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ഇന്ന് കൂടും എത്തിക്കുമെന്ന് വനപാലകര്‍ അറിയിച്ചു. കടുവയെയോ കാല്‍പാടുകളോ ദിവസങ്ങളായി കാണാത്തതിനാല്‍ തീവ്ര തിരച്ചില്‍ അവസാനിപ്പിച്ചിരുന്നുവെങ്കിലും വനപാലകരുടെ രാത്രികാല പട്രോളിങ്ങും പതിവു തിരച്ചിലും തുടരുകയായിരുന്നു.

spot_img

Related news

നിലമ്പൂരിൽ മോഷ്ടിച്ച മാല യുവതി വിഴുങ്ങി; വീണ്ടെടുക്കാൻ കാത്തിരുന്ന് പൊലീസ്

മലപ്പുറം: നിലമ്പൂരിൽ മാല മോഷ്ടിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ്. നിലമ്പൂർ...

സർവീസ് റോഡില്ല, പണി പാതിവഴിയിൽ; എന്നിട്ടും ടോൾ! വെട്ടിച്ചിറ ടോൾ പ്ലാസയിലേക്ക് നാളെ എസ്.ഡി.പി.ഐ പ്രതിഷേധ മാർച്ച്

വെട്ടിച്ചിറ ടോൾ പ്ലാസയിയിലെ നിയമവിരുദ്ധ ടോൾ പിരിവ് നിർത്തലാക്കണമെന്നാവശ്യപ്പെട്ട് എസ്.ഡി.പി.ഐ നാളെ...

ഓപ്പറേഷൻ ഹെൽത്ത് ഷീൽഡ്: തിരൂരങ്ങാടിയിൽ പഴകിയ മത്സ്യം പിടികൂടി; രണ്ട് വാഹനങ്ങൾ കസ്റ്റഡിയിൽ

മലപ്പുറം: തിരൂരങ്ങാടി നഗരസഭ ഓപറേഷന്‍ ഹെല്‍ത്ത് ഷില്‍ഡ് രണ്ടാം ഘട്ടത്തിന്‍റെ ഭാഗമായ...

വേർപാടിന്റെ നോവ് മാറുന്നതിന് മുൻപേ വീണ്ടും ദുരന്തം; പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു

മലപ്പുറം: പിതാവ് മരിച്ച് ദിവസങ്ങൾക്കകം മകൻ ട്രെയിൻ തട്ടി മരിച്ചു. പെരിന്തൽമണ്ണ...